Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Modi Government

പുതുതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ മോദി സർക്കാർ തുടർച്ചയായി പരിഷ്കാരങ്ങൾ നടപ്പാക്കും; അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സ് പരീക്ഷാ സംവിധാനത്തിന്‍റെ പവിത്രത തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ തലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ മോദി സർക്കാർ തുടർച്ചയായി പരിഷ്കാരങ്ങൾ നടപ്പാക്കുകയാണ്. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും അമിത് ഷാ എക്സിലൂടെ അറിയിച്ചു.

ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം. പ്രമുഖ ടെക്‌നോളജി വിദഗ്ദ്ധൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കാരങ്ങൾക്കായി ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.

"വിദ്യാർത്ഥികളുടെ ഭാവിക്കായി കേന്ദ്ര സർക്കാർ തുടർച്ചയായി നടപടികൾ സ്വീകരിക്കുന്നുണ്ട്. വിദ്യാർഥികളുടെ ഭാവിവെച്ച് കളിച്ചവർ ഇപ്പോൾ ജയിലിലാണ്. ഞങ്ങൾ ഇതിനകം ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. കർശനമായ നിയമ വ്യവസ്ഥകളുള്ള പുതിയ നിയമനിർമാണവുമായി പാർലമെന്‍റിൽ മുന്നോട്ട് പോവുകയാണ്. എന്നാൽ നമ്മൾ ഭാവിയെക്കൂടി നോക്കണം. നമ്മുടെ പരീക്ഷാ സംവിധാനം വിശ്വസനീയവും സുതാര്യവുമാകണം, അതിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണം’- പ്രധാനമന്ത്രി പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് പരീക്ഷാ പരിഷ്കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കുമെന്നും മോദി അറിയിച്ചു.

National

ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം;സർക്കാർ നിലപാടിനെതിരേ കോണ്‍ഗ്രസ്

ന്യൂഡൽഹി: ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും ആക്രമണങ്ങളെ അപലപിക്കാത്ത മോദിസർക്കാരിനെ വിമർശിച്ചു കോണ്‍ഗ്രസ്.

ആക്രമണങ്ങളെ അപലപിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്താത്ത മോദിസർക്കാരിന്‍റേതു ഇന്ത്യയുടെ സാംസ്കാരികമൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും ധാർമികമായ ഭീരുത്വമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.

ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം ആരംഭിച്ചിട്ട് 21 ദിവസമായി.ആക്രമണം ഇന്ത്യയുൾപ്പെടെയുള്ള എല്ലായിടത്തും സാന്പത്തിക തകർച്ചയ്ക്കു കാരണമായിട്ടുണ്ട്. ഇറാനിലെ ഉന്നതനേതാക്കളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെയും ഇറാനിൽ നിർബന്ധിതമായി ഭരണമാറ്റം കൊണ്ടുവരുന്നതിനു നടത്തിയ ക്രൂരമായ ശ്രമങ്ങളെയും മോദിസർക്കാർ അപലപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല.

ഇറാനെതിരേയുള്ള ആക്രമണങ്ങളും ഇറാൻ ഗൾഫ് രാജ്യങ്ങളിലെ ഊർജമേഖലയിൽ നടത്തിയ ആക്രമണങ്ങളും ഉടനടി തടയാൻ ഗൗരവമായ നയതന്ത്രശ്രമങ്ങൾ മോദിസർക്കാർ നടത്തിയിട്ടില്ല.

യുഎസ് പ്രസിഡന്‍റുമായും ഇസ്രയേൽ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രിക്ക് ഉണ്ടെന്നു വലിയരീതിയിൽ അവകാശപ്പെടുന്ന സൗഹൃദം വെടിനിർത്തൽ കൊണ്ടുവരാനായി ഉപയോഗിച്ചിട്ടില്ലെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.

Kerala

മോദി സർക്കാരിന്‍റെ യഥാർഥ സ്വഭാവം തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് മോദി സർക്കാരിന്‍റെ യഥാർഥ സ്വഭാവം എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ബിനോയ് വിശ്വം പറഞ്ഞു.‌

ജനത്തെ മറന്ന ബജറ്റാണിത്. യുവശക്തി ബജറ്റ് എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. എന്നാൽ തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ഒരു പദ്ധതിയും ഇല്ല. അദാനി- അംബാനി ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമർശിച്ചു.

കേന്ദ്രത്തിന് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങൾ വിവേചനത്തിന് ഇരയായി. കേരളത്തിലെ തീർഥാടകരേയും തീർഥാടക കേന്ദ്രങ്ങളെയും അവഗണിച്ചു. ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ട് കേരളം വേണ്ട എന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്.

കേരളത്തിന് അതിവേഗ പാതയില്ല. ആമയുണ്ട്, ആമ സംരക്ഷണത്തിന്‍റെ വർത്തമാനം കൊള്ളത്തരം മാത്രമാണ്. ആമയ്ക്കും രക്ഷയില്ല, കടൽതീരത്തിനും രക്ഷയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

National

മോദി സർക്കാർ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തി: ഖാർഗെ

ന്യൂഡൽഹി: വിവരാവകാശ നിയമം പുനഃപരിശോധിക്കണമെന്ന സാമ്പത്തിക സർവേ റിപ്പോർട്ടിലെ ശിപാർശയ്ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. മോദി സർക്കാർ വിവരാവകാശ നിയമത്തെ (ആർടിഐ) വ്യവസ്ഥാപിതമായി തകർത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവരാവകാശ നിയമത്തെ കാലാകാലങ്ങളായി ബിജെപി സർക്കാർ ദുർബലപ്പെടുത്തിയിട്ടുണ്ട്. 2014 മുതൽ ഇതുവരെ നൂറിലധികം വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. യുപിഎ സർക്കാർ പാസാക്കിയ വിസിൽ ബ്ലോവേഴ്സ് സംരക്ഷണ നിയമം (സ്വന്തം സംഘടനയിലെയോ വകുപ്പിലെയോ അഴിമതികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുന്നവരെ സംരക്ഷിക്കുന്ന നിയമം) ബിജെപി ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.

2019ൽ വിവരാവകാശ കമ്മീഷണർമാരുടെ നിയമനകാലാവധിയും വേതനവും നിർണയിക്കുന്നതിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിലൂടെ സ്വതന്ത്ര നിരീക്ഷകരായിരുന്നവരെ വിധേയരായ ഉദ്യോഗസ്ഥരാക്കി മാറ്റിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം വരെ കേന്ദ്ര വിവരാവകാശ കമ്മീഷൻ മുഖ്യ വിവരാവകാശ കമ്മീഷണറില്ലാതെയാണു പ്രവർത്തിച്ചത്. 2025 വരെയുള്ള കണക്കനുസരിച്ച് വിവരാവകാശത്തിനു കീഴിൽ 26,000 കേസുകളാണ് കെട്ടിക്കിടക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ കൊന്നതിനുശേഷം ഇപ്പോൾ ആർടിഐ നിയമത്തിന്‍റെ ഊഴമാണോയെന്നും ഖാർഗെ ചോദിച്ചു.

വിവരാവകാശം ഭരണനിർവഹണത്തിനു തടസം നിൽക്കുകയാണെന്നും അതിനാൽ രഹസ്യസ്വഭാവമുള്ള റിപ്പോർട്ടുകളും കരട് അഭിപ്രായങ്ങളും വിവരാവകാശനിയമപ്രകാരം നൽകരുതെന്നുമാണ് സാന്പത്തിക സർവേ റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നത്. ഭരണനിർവഹണത്തിനു തടസമായ വെളിപ്പെടുത്തലുകൾ തടയാൻ മന്ത്രിതല വീറ്റോ അധികാരം ഏർപ്പെടുത്തുന്നത് ആലോചിക്കാമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ടായിരുന്നു.

Latest News

Corehub Up